Friday, December 23, 2011

ഞാനോ... നീയോ...


എന്‍ നീലനയത്തിനാഴം തീരഞ്ഞിടും
നിന്നെ എന്‍ സ്നേഹതടവിലാക്കാന്‍
എന്തിന്നെനിക്കൊരു മിന്നി തിളങ്ങിടും
പൊന്‍ജ്വാല പോലൊരു വജ്രായുധം
അ‍ഞ്ജനമെഴുതാതെ കണ്‍കോണെഴുതിടും
എന്‍ കണ്ണിമപോലുമേ ധാരാളം
എന്നിട്ടും നീ എന്നെ ചൊല്ലി വിളിക്കുന്നു
ദൂര്‍ബല... ദൂര്‍ബല... എന്ന് തന്നെ...

എന്‍ കൈപിടിക്കാതെ കടക്കുവാനാവില്ല
ജീവിത പന്ഥാവിന്‍ കനല്‍വഴികള്‍
ആണയിട്ടോതുന്നു പലവുരു നീയതു
നിന്‍മനദേവാലയ അള്‍ത്താരയില്‍
എന്നിട്ടും നീ എന്നെ ചൊല്ലി വിളിക്കുന്നു
ദൂര്‍ബല... ദൂര്‍ബല... എന്ന് തന്നെ...

നിന്‍ ജീവതാളം പിഴക്കാതെ കാക്കുവാന്‍
നിന്‍ ചര്യതെല്ലുമേ തെറ്റാതെ നോക്കുവാന്‍
അമ്മയോ, പെങ്ങളൊ, പത്നിയോ എന്നപോല്‍
വേണമീ ഞാന്‍ നിന്‍ കാവലാളായി
എന്നിട്ടും നീ എന്നെ ചൊല്ലി വിളിക്കുന്നു
ദൂര്‍ബല... ദൂര്‍ബല... എന്ന് തന്നെ...

ക്ഷിപ്രപ്രസാദിയും കോപിയുമായനിന്‍
മനോരഥത്തെ പാട്ടിലാക്കാന്‍
വേണം നിനക്കെന്റെ വേദാന്തമോതുമെന്‍
ജ്ഞാനോധയത്തിന്‍ സ്നേഹസ്പര്‍‍ശം
എന്നിട്ടും നീ എന്നെ ചൊല്ലി വിളിക്കുന്നു
ദൂര്‍ബല... ദൂര്‍ബല... എന്ന് തന്നെ...

No comments:

Post a Comment